Tuesday, March 8, 2016



 



Sunday, March 6, 2016


രാജ്യ സ്നേഹം കുറ്റ കരമോ?
 അടുത്തിടെയായി  ഇന്ത്യയിൽ ഹിന്ദു വർഗ്ഗീയ വാദികളൊഴികെ മറ്റെല്ലാവരും വിശ്വ പൗരന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു .ഇത് രണ്ടുമല്ലാതെ ഒരു സാധാരണ ഇന്ത്യൻ പൌരനായി നിലനില്ക്കാൻ വല്ല മാർഗ്ഗവുമുണ്ടോ ,അതിനു വല്ല ന്യായീകരണവുമുണ്ടോ എന്നൊക്കെ ഞാനാലോചിച്ചു പോയി .ആ ആലോചന എന്താണു രാജ്യം ,എന്താണു ദേശീയത എന്നൊക്കെ ഉള്ള ചോദ്യങ്ങളിലേക്കു ചെന്നെത്തി .ഉത്തരം ഞാൻ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.അതിങ്ങനെ :
    പതിനാല് കൊല്ലം  കൊല്ലം മുമ്പാണ് ഞാൻ ബെനഡിക്റ്റ് ആൻഡേർസന്റെ Imagined  Communities -Reflections On The Origin and Spread Of Nationalism എന്ന വിശ്രുത കൃതി വായിക്കുന്നത് .ദേശീ യതയെയുംദേശ രാഷ്ട്ര നിര്മ്മിതിയെയും മറ്റും പറ്റിയുള്ള ആധികാരിക ഗ്രന്ഥ മാണല്ലോ  അത്. .Imagined  Community -സംകല്പ്പിത സമൂഹം - ഒരു ജന സഞ്ചയത്തിലെ  രണ്ടാളുകൾ തമ്മിൽ ,അവർ പരസ്പരം പരിചിതരല്ലെങ്കിൽ കൂടി സാഹോദര്യം തോന്നുന്നുവെങ്കിൽ ആ ജനസഞ്ചയം ഒരു സങ്കല്പ്പിത സമുഹമാണ്.നമ്മളെല്ലാം അനുഭവിച്ചറി ഞ്ഞിട്ടുള്ള സാധാരണ കാര്യം .കേരളത്തിനു പുറത്തുവെച്ച് ഒരു മലയാളിയെ കണ്ടെത്തിയാൽ അയാള് പരിചിതനല്ലെങ്കിൽ കൂടി മറ്റൊരു മലയാളിക്കു സന്തോഷം തോന്നുമല്ലോ .ഈ സങ്കല്പ്പിത സമൂഹങ്ങളാണ് ചരിത്രത്തിന്റെയുംഭൂമി ശാസ്ത്രത്തിന്റേയും വ്യവസ്ഥ കൾക്കു വിധേയമായി ദേശ രാഷ്ട്രങ്ങളായി രൂപാന്തരപ്പെടുന്നത് .ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്ക്  ശേഷമാണ് യുറോപ്പിൽ ഈ പ്രക്രിയ പൂർത്തിയാകുന്നത് ..
     ഇന്ത്യൻ ദേശ രാഷ്ട്രം നിലവിൽ വന്നത് 1947 ലാണ് .പക്ഷേ ഇന്ത്യ എന്ന സങ്കല്പ്പിത സമൂഹം ആയിരത്താണ്ടുകളായി നിലനിൽക്കുന്നുണ്ടായിരുന്നു .എന്ന് വെച്ചാൽ കന്യാ കുമാരിയിലെ ഒരു ഗ്രാമീണനു ഹിമാലയത്തിന്റെ താഴ്‌വരയിലെ ഒരുവനുമായി സാഹോദര്യം തോന്നുന്ന ഒരു സ്ഥിതി വിശേഷം നിലവിലുണ്ടായിരുന്നു .ഇതിഹാസ പുരാണങ്ങൾ ഇതിനു പ്രേരകമായിട്ടുണ്ടാവാം .പക്ഷേ ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടല്ല ഈ സങ്കല്പ്പിത സമൂഹം നിലവിൽ  വന്നത് .സത്യത്തിൽ അങ്ങിനെ ഒരു മതം നിലവിലുണ്ടായിരുന്നില്ല .വിധി വിശ്വാസം പോലെ ,സുനിർവചിതമാല്ലത്ത അദ്വൈത ബോധം പോലെ ചില വിശ്വാസങ്ങൾ എല്ലാ ഇന്ത്യാ ക്കാർക്കുമുണ്ടായിരുന്നു .പക്ഷേ ദൈവങ്ങളും ആരാധനാ രീതികളും ദേശം പ്രതി ഭിന്നമായിരുന്നു .സങ്കൽപ്പത്തിൽ ഒരു ഇന്ത്യ ഉണ്ടാവുന്നതിന്  വിശ്വാസങ്ങൾ ഒരിക്കലും തടസ്സമായിരുന്നില്ല .
      ഭൂപടങ്ങളിൽ ഒരിന്ത്യ നിവരുന്നത് പക്ഷേ 47 ലാണ് .സംകൽപ്പത്തിലെ ഇന്ത്യ തന്നെയായിരുന്നു അത് ;ഏറെക്കുറെ .ഈ ഉപാധി രണ്ടാം യുദ്ധത്തിനു  ശേഷം യുറോപ്പിൽ നിലവിൽ വന്ന ദേശരാഷ്റ്റ്രങ്ങൾക്കും ബാധകമായിരുന്നു .അങ്ങിനെ നിലവിൽ വന്ന ഇന്ത്യയിലെ ഒരു പൌരനാണ് ഞാൻ .ഞാൻ കൂടി ചേർന്നാണ് നമ്മുടെ ഭരണ ഘടന നമുക്ക് തന്നെ സമർപ്പിച്ചത് .എനിക്കാ ഭരണ ഘടനയുടെ ആനുകൂല്യങ്ങൾ വേണം .അപ്പോൾ ആ ഭരണ ഘടന വഴി നിലവിൽ  വന്ന രാജ്യത്തോടും കൂറുണ്ടാവണമല്ലോ .മാത്രമല്ല ആ രാജ്യം എന്റെ പ്രതിമാഹന്മാരുടെ സങ്കൽപ്പത്തിൽ സഹസ്രാബ്ദങ്ങളായി നിലനിന്നു വന്നതായത് കൊണ്ട് എനിക്കതിനോട് സ്നേഹവും ഭക്തിയുമുണ്ട് .
ആ  രാജ്യത്തിന്റെ ചിഹ്നം ,അശോകസ്തംഭം സമ്മാനിക്കുന്ന മാന്യത അതു പുറം ചട്ടയിലുള്ള ഒരു കാർഡു ദീര്ഘലാലം കൊണ്ടു നടന്ന എനിക്കറിയാം .മദ്ധ്യ പൌരസ്ത്യ ദേശ ത്തെ യുദ്ധ രംഗത്തുനിന്നു രക്ഷപെട്ടു വന്ന സഹോദരിമാർക്ക് ഈ അശോക സ്തംഭത്തിന്റെ വില എനിക്കറിയാവുന്നതിൽ കൂടുതൽ നന്നായറി യാമായിരിക്കും.അത് കൊണ്ട് എനിക്ക് തല്ക്കാലം വിശ്വ പൗരനാവേണ്ട .ഇന്ത്യൻ പൌരനായാൽ മതി .
      ഇതിനർഥം  ഞാൻ മാറി മാറി  വരുന്ന സര്ക്കാരുകളുടെ  അടിമയാണെ ന്നല്ല .എനിക്കിഷ്ടമല്ലാത്ത ഭരണ കൂടത്തോട് ,അത് ചരിത്രത്തിലെ ഏറ്റവും ദുഷിച്ച ഏകാധിപത്യത്തിങ്ങളിലൊ ന്നായിരുന്നു ,ഞാൻ എന്റേതായ രീതിയിൽ കലഹിച്ചിട്ടുണ്ട് .ശിക്ഷിക്ക പ്പെട്ടിട്ടുണ്ട് ആ വസ്തുത എന്റെ സർവീസ്  ബുക്കിൽ മാത്രമല്ല പെൻഷൻ ബുക്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട് .ഇനിയും അങ്ങിനെയൊരവസരം വന്നാൽ ഞാൻ കലഹിച്ച്ചുവെന്നു വരാം .പക്ഷേ അപ്പോഴും ഇന്ത്യാക്കാരനെന്നതിൽ ഞാൻ അഭിമാനിക്കുക തന്നെ ചെയ്യും 

Saturday, May 30, 2015


Saturday, May 30, 2015

എം വി ബെന്നി സർക്കാർ സർവീസിൽ നിന്നു പെൻഷൻ പറ്റുക യാണിന്ന് .പരിമിതമെങ്കിലും എനിക്ക് അതിപ്രധാനമായ എന്റെ എഴുത്തു ജീവിതവുമായി അദ്ദേഹത്തിനുള്ള ബന്ധം എന്റെ എഫ് ബി സുഹൃത്തുക്കൾ ക്കൊക്കെ അറിയാവുന്നതാണ് .1962  ഇൽ ഒരു കോളേജ് മാഗസിന്റെ മുഖ പ്രസംഗമായി ആരംഭിക്കുകയും അതിലെ തന്നെ ഒരു ലേഖനത്തിൽ അവസാനിക്കുകയും ചെയ്ത എന്റെ രചനാ ജീവിതത്തെ 37 കൊല്ലത്തിനു ശേഷം പുനരുജ്ജീവിപ്പിച്ചതിൽ എറ്റവും പ്രധാന പങ്കു വഹിച്ചത്  ബെന്നിയാണ് .ആൽബേർ കാമുവിന്റെ പ്ലേഗിനെ ക്കുറിച്ച് ഞാനെഴുതിയ ലേഖനം താൻ മുഖ്യ സഹപത്രാധിപരായ സമകാലിക മലയാളം വാരികയിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി .മാത്രമല്ല 'ഇതെഴുതിയ ആളിന് എഴുതാനുള്ള കഴിവുണ്ടെന്നും തുടർന്നെഴുതാൻ പറയണമെന്നും'അദ്ദേഹംഎന്നെ തനിക്കു പരിചയപ്പെടുത്തിയ സുഹൃത്തു ക്കളോടു പറഞ്ഞയക്കുകയും ചെയ്തു .ആ വാക്കുകളാണ് തുടര്ന്നെഴുതാൻ എനിക്ക് പ്രചോദകമായത് .എഴുതിയതെല്ലാം മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു .
        ബെന്നി മലയാളം വാരികയിൽ നിന്നു പോന്നതിനു ശേഷവും ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടർന്നു പോന്നു ;ഇപ്പോഴും തുടരുന്നു .റിട്ടയർ മെന്റ്  അതിനെ ബാധിക്കുകയില്ല .മുഴുവൻ പ്രവൃത്തി സമയവും ആവശ്യമുള്ള സാഹിത്യ സാംസ്കാരിക വ്യവഹാരങ്ങൾ ബെന്നിയെ കാത്തിരിക്കുന്നുണ്ടു താനും .എന്നാലും ജനനം ,ഉപനയനം ,വിവാഹം എന്നിവയൊക്കെ പോലെ ഒരു സുപ്രധാനസംഭവമാണ്   പെന്ഷനാവുന്നതും  .അതു കണ്ടില്ലെന്നു നടിക്കാൻ ഒരു നല്ല സുഹൃത്തിന് കഴിയുകയില്ല .അതു കൊണ്ടാണീ കുറിപ്പ് -മംഗളങ്ങൾ സ്നേഹിതാ


Wednesday, May 27, 2015

Sunday, August 24, 2014



                                                           ചിന്താശക്തിയുടെ പ്രായപൂർത്തി
                                                           -----------------------------------------
                                                                        .എസ് .കുറുപ്പ്
                                                                      --------------------------
                ( ഇമ്മാനുവ കാന്റിന്റെ what  is  enlightenment  എന്ന ലേഖനത്തിന്റെ                                   സമകാലിക  കേരളീയ പ്രസക്തി )
കേരളത്തി അക്ഷരാഭ്യാസ മുള്ളവരെല്ലാം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുള്ള ഒരു പദമാണല്ലോ നവോത്ഥാനം .ഗ്രീക്ക് തത്വ ചിന്തയുടെയും സാഹിത്യത്തിന്റെയും പഠന ഫലമായി പതിനാറാം നൂറ്റാണ്ടി യുരോപ്പിലുണ്ടായ വിചാര വിപ്ലവത്തെയാണു നവോത്ഥാനം(Renaissance ) എന്നു വിവക്ഷിക്കുന്നത് .വാച്യാര്ത്ഥം പുനർജ്ജന്മം (rebirth ).ശാ സ്ത്ര വിഷയങ്ങളേ ക്കാ സാഹിത്യത്തിനും കലക്കും പ്രാമുഖ്യം കിട്ടിയ കാലഘട്ടത്തിന്റെ മുഖ്യ സംഭാവന അതു പാശ്ചാത്യ ലോകത്തിനു നല്കിയ മൂല്യ ബോധമായിരുന്നു .നവോത്ഥാന മാനവ എന്ന ഒരു സങ്കല്പനം തന്നെ നിലവി വന്നു .മാനുഷികമായ മൂല്യങ്ങ ഉയരത്തി പ്പിടിക്കുന്ന ചിന്താ പദ്ധതികളുടെ ആവിർഭാവത്തെ നവോത്ഥാനം എന്നാണു വിളിക്കുക ലോകത്തെവിടെയും .
   നവോത്ഥാനത്തോളം തന്നെ പ്രധാനമാണ്   അതിന്റെ സദ്ഫലമായുംതുടർച്ചയായും പതിനെട്ടാം നൂറ്റാണ്ടോടു കൂടി ഉദയം കൊണ്ട ഞ്ജാനോദയം (Enlightenment ).നവോത്ഥാ നത്തി നിന്നു വ്യത്യസ്തമായി ഞ്ജാനോദയം ശാസ്ത്ര ബോധത്തിനും ശാസ്ത്ര പഠ നത്തിനുമാണു പ്രാമുഖ്യം നല്കിയത് .നിശിതമായ യുക്തി ബോധമാണ് കാലഘട്ടത്തിന്റെ ധൈക്ഷണിക ജീവിതത്തെ ഭരിച്ചിരുന്നത്. ശാസ്ത്ര ഞ്ജാനം പോലും യുക്തിയെ പുർണ്ണമായി തൃപ്തി പ്പെടുത്തുന്നിടത്തോളം മാത്രമേ സ്വീകാര്യമായിരുന്നുള്ളൂ .യുക്തിയുടെ ർവാധിപത്യം ഇല്ലാതിരുന്ന പഴയ ലോകവും അതുള്ള പുതിയ ലോകവും എന്ന് ലോകത്തെ തന്നെ ഞ്ജാനോദയം രണ്ടായി വെട്ടിമുറിച്ചു .മനുഷ്യ ജീവിതം സാർഥകമാകാൻ ഭൌതികത മാത്രം പോരെന്ന ഒരു ചിന്താഗതി അന്ന് തന്നെ നിലവി വന്നിരുന്നു .എന്നിരുന്നാലും പതിനെട്ടാം നൂറ്റാണ്ടു മുതൽക്കിങ്ങോട്ടൂ മനുഷ്യ വംശത്തിനുണ്ടായ പുരോഗതിക്ക് നാം ഞ്ജാനോദയത്തിലെ ധിക്ഷണാശാലികളോടു കടപ്പെട്ടിരിക്കുന്നു .
   യുറോപ്യ നവോത്ഥാനത്തിന്റെ മാനവികതാ സങ്കൽപ്പവും ഞ്ജാനോദയത്തിന്റെ ശാസ്ത്ര ബോധവും ഇരുപതാം നൂറ്റാണ്ടാദ്യത്തോടെ നമ്മുടെ ധൈക്ഷണിക ജീവിതത്തി സൃഷ്ടിച്ച വിപ്ലവത്തെയാണു നാം കേരളീയ നവോത്ഥാനം എന്ന് വിളിക്കുന്നത് .കലാ സാഹിത്യ രംഗത്ത് അത് പുതിയ ഉണർവുണ്ടാക്കി .കേരളീയതയി ആവേശം കൊള്ളുന്നതി നൊപ്പം ഭാരതീയതയി അഭിമാനിക്കാനും സാർവ ദേശീയതയെ ഒരു സ്വപ്നമായി അംഗീകരിക്കാനും മലയാളി തയാറായി .ജാതീയതയി നിന്ന് മോചനം നേടാനും മതമൈത്രി സുസ്ഥിരമാക്കാനുമുള്ള ആത്മാർഥ മായ പരിശ്രമം കാലത്തിന്റെ ഒരു പ്രത്യേകതയാണ്.ഇതോടൊപ്പം ശാസ്ത്രീയമായ ഒരു വീക്ഷണം നാം സ്വായത്തമാക്കി .അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുവാനുള്ള തീവ്ര യത്നങ്ങ ആരംഭിച്ചു .ശാസ്ത്ര  ബോധാത്തിലടിയുറച്ച ചിന്താരീതി പിന്തുടരുന്ന ഒരു തലമുറ ഉദയം കൊള്ളുമെന്ന ശുഭ പ്രതീക്ഷ പ്രദാനം ചെയ്തു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി .
          പക്ഷെ ആറു പതിറ്റാണ്ടിനു ശേഷം നാം കാണുന്നതെന്താണ് ?യുക്തിയുടെ ,ചിന്താ ക്തിയുടെ രാജ്യഭാരം നിലവി വന്നുവെന്നു വിശ്വസി ക്കപ്പെടുന്ന കേരളീയ സമൂഹത്തിലാണ് ആളെ ക്കൊല്ലുന്ന ദുർമ്മന്ത്ര വാദികളും ജ്യോത്സന്മാരും ഒറ്റമൂലി വൈദ്യന്മാരും വാസ്തു വിദഗ്ധരും തേർവാഴ്ച നടത്തുന്നത് .ഏതെങ്കിലും ഒരു ദിനപത്രത്തിന്റെ പരസ്യ പ്പുറം ഒന്നു വായിച്ചു നോക്കൂ .വശീകരണ യന്ത്രങ്ങ ,ലക്ഷാധിപതിയാകാ സഹായിക്കുന്ന സാമഗ്രിക ലൈംഗിക ശേഷി ർദ്ധിപ്പി ക്കുന്ന സഞ്ജീവനിക എന്നുവേണ്ട എന്തൊക്കെയാണ് സമ്പൂർണ്ണ സാക്ഷരരായ നമുക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് .ആവശ്യ ക്കാരുള്ളതു കൊണ്ടാണല്ലോ ഇത്രയധികം പരസ്യങ്ങളുണ്ടാവുന്നത് .ഇവയിലൊക്കെ വിശ്വസിക്കുന്നു എന്നത് ഒരൊറ്റ കാര്യത്തിലേക്കാ ണു വിര  ചൂണ്ടുന്നത് ;നവൊത്ഥാനത്തിന്റെ ഉപലബ്ധികളാകെ നഷ്ട്ട പ്പെടുത്തിയിരിക്കുന്നു നമ്മുടെ സമൂഹം .
  എന്താണിതിനു കാരണം ?ൾഫ് കുടിയേറ്റ ത്തിന്റെയും മറ്റും ഫലമായി ഉയർന്നു വന്ന നവ സമ്പ ന്നരുടെ പുത്ത പണ പ്രവണതയാണൊ ?അതൊരു കാരണമാവാം .പക്ഷേ പ്രധാന കാരണം ഇമ്മാനുവ കാന്റ് what is enlightenment എന്ന പ്രശസ്തമായ ഉപന്യാസത്തിൽപറയുന്ന  ബുദ്ധിപരമായ ശൈ വാ വസ്ഥ (nonage ) തന്നെയാണ് .nonageഎന്നാ മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തം ചിന്താശക്തി ഉപയോഗിക്കാനുള്ള കഴിവില്ലായ്മ എന്നു നിർവചിക്ക പ്പെട്ടിരിക്കുന്നു .ഇതി നിന്നുള്ള മോചനമാണ് ഞ്ജാനോദയം കാന്റിന്റെ അഭിപ്രായത്തി .'അറിയാനുള്ള തന്റേടം കാട്ടുക '(Dare To  Know )അതോടൊപ്പം 'സ്വന്തം ചിന്താശക്തി ഉപയോഗപ്പെടുത്താനുള്ള ധൈര്യം സംഭരിക്കുക '(Have The Courage to use Ones Own Understanding )എന്നതാണു ഞ്ജാനോദയത്തിന്റെ അടിസ്ഥാന പ്രമാണം എന്നു കാന്റ് തുടര്ന്നു പറയുന്നു .പക്ഷേ ലോക ജനതയുടെ വലിയൊരു ഭാഗം ധൈക്ഷണികമായ ശൈശവം ഇഷ്ട്ടപ്പെറ്റുന്നവരാണു .കാരണം നമ്മുടെ സ്വന്തം കാര്യത്തി പോലും തീരുമാനങ്ങളെടുക്കാനുള്ള ചുമതല യില്ലാതിരിക്കുന്നത് സന്തോഷ മാണ് കൂ ടുത പേര്ക്കും. ധൈക്ഷണിക ശൈശവത്തി നിന്നു മോചനം നേടിയാലല്ലാതെ ഒരു ജനതയ്ക്കും പുരോഗതി സാദ്ധ്യമല്ല .കാന്റ് പറയുന്നത് പ്രകൃതി എല്ലാവരുടെയും ഉള്ളി ഞ്ജാനത്തിന്റെ വിത്തുക ഒളിപ്പിചിട്ടുണ്ടെന്നാണു .ഒരിക്ക അതു പ്രയോജന പ്പെടുത്താ നാം തീരുമാനിച്ചാ  നിഴലുകളെ ഭയപ്പെടുകയില്ലെന്നു നാം മനസ്സിലുറപ്പിച്ച്ചാ നമ്മുടെ ഭരണാധികാരിക ൾപ്പെടെയുള്ളവ നമ്മളെ യന്ത്രങ്ങളായി കണക്കാക്കുന്ന രീതി അവസാനിക്കും .
     നമ്മ കേരളീയ  ജര്മ്മ ദാർശനികന്റെ ഉപദേശം നൂറ്റാണ്ടാദ്യം തന്നെ പ്രയോഗത്തി വരുത്തിയവരാണു .പക്ഷെ നാം നാം അതുപേക്ഷിച്ച് പല നൂറ്റാണ്ടു പിന്നോക്കം പോയിരിക്കുന്നു .നമുക്കു ചിന്താപരമായ നവ യൗവനത്തിലേക്കും അങ്ങിനെ പുതിയ കാലത്തേക്കും മടങ്ങിയെത്തെണ്ടി യിരിക്കുന്നു .നമുക്കൊന്ന് ശ്രമിച്ചു നോക്കാം ധൈക്ഷണിക ശൈ വത്തി നിന്നു മോചിതരാവാനും അതു വഴി ദുർമ്മന്ത്ര വാദികളി നിന്നും മുറി വൈദ്യന്മാരി നിന്നും ജ്യോത്സന്മാരി നിന്നും മാത്രമല്ല നമ്മളെ വോട്ടിങ്ങ് യന്ത്രങ്ങളായി മാത്രം കണക്കാക്കുന്ന നേതാക്കന്മാരി നിന്നു കൂ ടി രക്ഷപെടാനും .അങ്ങിനെ നവൊത്ഥാന മൂല്യങ്ങ വീണ്ടെടുക്കാ കഴിഞ്ഞാ അന്തസ്സുള്ള മനുഷ്യരായി ജീവിക്കാ നമുക്ക് കഴിഞ്ഞേക്കും .

Thursday, February 6, 2014

"The feminine mystique,elevated by Freudian theory into a scientific religion sounded a single ,over protective, life restricting ,future denying note for women.(Betty Friedan-The Feminine Mystique)

Wednesday, November 13, 2013

They say seats are reserved for Senior  Citizens  meaning people above the age of 60 in Buses.But this rule is never enforced  atleast in the city of Kochi.We see younger people sitting on those seats reserved for the 60+ and even on request do not vacate.the conductor is helpless.It is high time the higher authorities woke up to the problem
"Coitus cans scarcely be said totake place in a vaccum;Among other things it may serve as a modelof sexual politicson an idividual or personal plane"Kate Millet   .Do you agree?

Saturday, April 21, 2012

വെള്ളെഴുത്തിന്റെ നിരുപണം


അമ്മ മഹാറാണി
- നാടകം വായിക്കുമ്പോൾ
വെള്ളെഴുത്ത്..
-
സാഹിത്യരൂപം എന്ന നിലയിൽ മലയാളത്തിലിറങ്ങുന്ന നാടകകൃതികൾ എണ്ണത്തിൽ പരിമിതമായിരിക്കും. ഗ്രാമീണയൌവനങ്ങളുടെ കലാപരമായ കൂട്ടായ്മകൾക്ക് വന്ന തകർച്ച താത്കാലികമായ നാടകാവതരണങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സാമൂഹികപ്രസക്തിയുള്ള നാടകരചനകളെ അമച്വർ സംഘങ്ങൾ കൈയ്യൊഴിഞ്ഞതാണ് സാഹിത്യപരമായ പ്രതിസന്ധിയുടെ കാരണം. എങ്കിലും പരീക്ഷണങ്ങൾ തീരെ നടക്കാത്ത മേഖലയല്ലിത്. തൊഴില്പരങ്ങളായ അവതരണങ്ങളേക്കാളും കായികവും ബൌദ്ധികവുമായ ശേഷിയും പ്രതിഭയും ആവശ്യപ്പെടുന്ന തരത്തിൽ മലയാളനാടകഅരങ്ങുകൾ ഒരറ്റത്തു കൂടി പുരോഗമിക്കുന്നുമുണ്ട്. സ്ത്രീ, ശരീര, കീഴാള, നാടോടി തിയേറ്ററുകളെപ്പറ്റിയുള്ള പുതിയ ആശയങ്ങൾ ഉൾക്കൊണ്ട് സാങ്കേതികതയുടെ ഒത്താശയോടെ നമ്മുടെ നാടകാവതരണങ്ങളും ചില വെളിച്ചങ്ങൾ മിന്നിക്കുന്നുണ്ടെന്നത് കാണാതെ പോകേണ്ട കാര്യമില്ല. പ്രമേയ രൂപ ആഖ്യാന ഘടകങ്ങളിൽ വൈദേശികമായ ആശയസങ്കൽ‌പ്പനങ്ങളെ പിൻപറ്റിക്കൊണ്ട് അരങ്ങിൽ പുരോഗമിക്കുമ്പോഴും മലയാള നാടകവേദി അടച്ചുകെട്ടാതിട്ടിരുന്ന സാഹിത്യപാരമ്പര്യത്തിന്റെ സമകാല അവസ്ഥയെന്താണെന്നത് ആലോചിക്കുന്നത് നന്നായിരിക്കും. രംഗപാഠം എന്ന നിലയിലും സാഹിത്യമെന്ന നിലയിലും സമാന്തരമായി ഒഴുകിയ നാടകസമ്പ്രദായങ്ങളാൽ പുഷ്കലമായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.
തനത് സങ്കൽ‌പ്പങ്ങളിലേയ്ക്കുള്ള തിരിച്ചു പോക്കിന് കൈച്ചൂണ്ടി നാട്ടുകയല്ല. സാഹിത്യരൂപം എന്ന നിലയ്ക്കും നാടകകൃതികൾ പരക്കെ വായിച്ചു വന്ന സംവേദനത്വത്തിന്റെ പൂർവശീലത്തെപ്പറ്റി ഉറക്കെ ചിന്തിച്ചതാണ്. ആർ . എസ് കുറുപ്പ് എഴുതിയ രണ്ടു ലഘുനാടകങ്ങളുടെ സമാഹാരം - അമ്മ മഹാറാണി - നൽകിയ വായനാനുഭവത്തിന്റെ നനവിലാണ് ആലോചന. രംഗാവതരണത്തെ ഉദ്ദേശിച്ചു തന്നെ എഴുതപ്പെട്ടവയാണീ നാടകങ്ങൾ എന്ന് നാടകകൃത്ത് ആമുഖത്തിൽ വിശദമാക്കിയിട്ടുണ്ട്. അമ്മമഹാറാണിയിൽ ശബ്ദോച്ചാരണങ്ങളുടേ ഏറ്റിറക്കത്തെപ്പറ്റിയും ഭാവവ്യതിയാനങ്ങളെപ്പറ്റിയുമൊക്കെ വിശദമായ വിവരണങ്ങളുണ്ട്. രണ്ടാമത്തെ നാടകമായ ഭ്രാന്തൻ പർവതത്തിലാവട്ടെ നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടൽ എങ്ങനെ വേണമെന്നതിനെപ്പറ്റി, കുന്നിന്റെ വിവിധമാനങ്ങളെപ്പറ്റി, അവയിലൂടെ സംവദിക്കപ്പെടേണ്ട ആശയങ്ങളെപ്പറ്റിയൊക്കെയുള്ള കൃത്യമായ നിർദ്ദേശങ്ങൾ - ആട്ടപ്രകാരം’- നൽകിയിട്ടുമുണ്ട്. എന്നാൽ പോലും വായനയുടെ രസനീയതയെ നാടകങ്ങൾ ദൂരെ നിർത്തുന്നില്ല. സംഘർഷങ്ങളാണ് രംഗവേദിയിൽ നാടകത്തെ ആസ്വാദ്യകരമാക്കുന്നതെങ്കിൽ വായനയിൽ അത് യുക്തിയുടെയും ദർശനത്തിന്റെയും കണിശമായ പ്രയോഗമാവുന്നു. ഫലത്തിൽ രണ്ടു ഘടകങ്ങളും രസപാകത്തിൽ ഒത്തിണങ്ങിയിരിക്കുന്നതാണ് അമ്മമഹാറാണിയുടെ പ്രത്യേകത.
അമ്മയും രാജ്യതന്ത്രജ്ഞയും
അമ്മമഹാറാണിഎന്ന നാടകത്തിലെ കേന്ദ്രകഥാപാത്രം കൈകേയിയാണ്. വിട്ടുവീഴ്ചയില്ലാത്ത രാജ്യതന്ത്രജ്ഞതയാൽ നിയമിതയും ഉപാധികളില്ലാത്ത പുത്രസ്നേഹത്താൽ പ്രചോദിതയുമാണ് കൈകേയി നാടകത്തിൽ. രാമന്റെ അഭിഷേകവിഘ്നവും കാരണങ്ങളും പലതരത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സംഗതിയാണ്. കൈകേയിയുടെ പിതാവായ അശ്വപതിയുമായി ദശരഥൻ ഏർപ്പെട്ടിട്ടുള്ള ഒരു കരാറാണ് യഥാർത്ഥത്തിൽ രാമന്റെ കിരീടധാരണം മുടങ്ങാൻ നിമിത്തമായതെന്ന കാര്യം സങ്കാലിയയുടെ രാമായണ പഠനങ്ങളിലും സി ചാക്കോയുടെ വാല്‌മീകിയുടെ ലോകത്തിൽഎന്ന പുസ്തകത്തിലും ഉദാഹരണങ്ങളോടെ സമർത്ഥിച്ചിട്ടുണ്ട്. ഭരതശത്രുഘ്നന്മാർ അയോദ്ധ്യയില്ലാതിരുന്ന (അവർ കേകേയത്തിലേയ്ക്ക് പോയിരിക്കുകയായിരുന്നു) സമയം തന്നെ ദശരഥൻ രാമന്റെ അഭിഷേകത്തിനായി തെരെഞ്ഞെടുത്തതിലും സഭയെ കൈയിലെടുക്കത്തക്കവിധം ആർദ്രനും ദയനീയനുമായി സംസാരിക്കുന്നതിലും അഭിഷേകം തിരക്കുപിടിച്ചു നടത്തണമെന്ന് ആവശ്യപ്പെടുന്നതിലുമൊക്കെ ഒളിച്ചു വയ്ക്കപ്പെട്ട രഹസ്യത്തിന്റെ -രാജ്യതന്ത്രത്തിന്റെ- അലയൊലികളുണ്ട്. വർഷങ്ങൾക്കുശേഷം ദശരഥൻ പ്രതിജ്ഞാലംഘനം നടത്തിയേക്കും എന്ന സംശയമുള്ളതിനാലാവണം മന്ഥരയെന്ന ഉപദേഷ്ടാവിനെകൈകേയിക്കൊപ്പം അശ്വഘോഷൻ അയച്ചതെന്നും സി ചാക്കോ നിരീക്ഷിക്കുന്നു.രാമന്റെ പതിനാലു വർഷത്തെ വനവാസം ഒരു പക്ഷേ ജനപ്രിയനായിരുന്ന രാമനെപ്രതി ജനങ്ങൾ ഉണ്ടാക്കാനിടയുള്ള കലാപത്തെ തണുപ്പിക്കാനുള്ള മരുന്നായിരുന്നിരിക്കണം. സാമാന്യബോധം രാമനോടൊപ്പം നിന്ന് പഴയ ഒരു പ്രതിജ്ഞപാലിക്കാൻ ഉത്സാഹിച്ച കൈകേയിയെയും അവർക്ക് പ്രേരണയായി തീർന്ന മന്ഥരയെയും കാലാകാലമായി പഴിക്കുകയാണുണ്ടായത്. ദുരുപദിഷ്ടമായ രാജ്യതന്ത്രത്തിന്റെ സൂത്രധാരയായമന്ഥര അമ്മമഹാറാണി എന്ന നാടകത്തിലില്ല. പ്രതിജ്ഞാലംഘനം ആര്യവംശത്തിനു മുഴുവൻ പിൽക്കാലത്ത് വരുത്തി വച്ചേക്കാവുന്ന തീരാകളങ്കത്തെ ഇല്ലായ്മ ചെയ്യാനാണ് ഇവിടെ കൈകേയി നിശ്ചയദാർഢ്യത്തോടെ രാമനോട് വനവാസത്തിനാവശ്യപ്പെടുന്നത്. വനവാസക്കാലം ഭാവിയിലെ മികച്ചഭരണാധികാരിയ്ക്ക് ഉപയുക്തമാവുന്നതരത്തിൽ വിദ്യാഭ്യാസത്തിനുള്ള കാലം കൂടിയാവുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ ദിവ്യവും മാരകവുമായ ആയുധങ്ങളെടുത്ത് വനയാത്രയ്ക്ക് ഒരുങ്ങുന്ന രാമൻ കണക്കുക്കൂട്ടലുകളെ ജലരേഖയാക്കുകയാണുണ്ടായത്.
ഒരമ്മ ശരീരം കൊണ്ടു മാത്രമല്ല ഹൃദയം കൊണ്ടു കൂടിയാണ് മകനെ പ്രസവിക്കുന്നത്എന്ന വാക്യമാണ് കൈകേയിയുടെ പാത്രസൃഷ്ടിയുടെ അടിസ്ഥാനം. ജ്യേഷ്ഠന്റെ അഭാവത്തിൽ താൻ പ്രതിപുരുഷനായി നന്ദിഗ്രാമത്തിലിരുന്ന് രാജ്യം ഭരിക്കുമെന്ന് അറിയിച്ച ഭരതനോടൊപ്പം കൈകേയിയും ഗ്രാമത്തിലേയ്ക്ക് പുറപ്പെടുന്നു. മറ്റൊരർത്ഥത്തിൽ അന്തഃപുരത്തിന്റെ സുഖാനുഭവങ്ങളും അധികാരലാഭങ്ങളും അല്ല തന്നെ നയിക്കുന്നതെന്ന് തെളിയിക്കുകയായിരുന്നു, അവർ. കേകയത്തിന്റെ സന്തതിപരമ്പരകൾക്ക് ലഭിക്കേണ്ടുന്ന രാജസ്ഥാനത്തെക്കുറിച്ച് ആര്യധർമ്മത്തിന്റെയും രാജനീതിയുടെയും പേരിൽ ഓർമ്മപ്പെടുത്തകമാത്രമായിരുന്നു തന്റെ സത്യമെന്ന് വിനീതയാവുകയാണ് വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ രാമലക്ഷ്മണന്മാരോട്. നന്മയ്ക്കുവേണ്ടിയുള്ള നിലപാടും പുത്രവാത്സല്യവുമാണ് അവരെ ദുരന്തകഥാപാത്രമാക്കിത്തീർക്കുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കെടുത്താൽ രാമായണത്തിലെ ഓരോ കഥാപാത്രവും അനിവാര്യമായ ദുരന്തത്തിലേയ്ക്ക് യാത്രചെയ്യുന്നവരാണ്. പ്രകാശം കൂടുതൽ വീണ ചിലരിലേയ്ക്കുമാത്രമായി പരിമിതപ്പെട്ടുപോയ ശ്രദ്ധയെ ഓരം ചാരി നിൽക്കുന്ന മറ്റു കഥാപാത്രങ്ങളിലേയ്ക്കുകൂടി കൊണ്ടു വരാൻ വാല്‌മീകിയുടെ അർത്ഥമുള്ള മൌനത്തെ പിന്തുടർന്നു സഞ്ചരിക്കാൻ തയാറാവുന്ന സംവേദനങ്ങൾക്ക് സാധിക്കുമെന്നതിന്റെ സമകാല ഉദാഹരണം കൂടിയാവുന്നു, നിലയ്ക്ക് അമ്മമഹാറാണി’.
പർവതത്തോളം ഉയർന്ന ഉന്മാദം
അമ്മമഹാറാണിയിലെ രണ്ടാമത്തെ നാടകമായ ഭ്രാന്തപർവതത്തിലെ മുഖ്യപാത്രം പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തനാണ്. ഗ്രഹചാര നിബന്ധനം എന്ന പുസ്തകത്തിന്റെ രചയിതാവായ ഗണിതശാസ്ത്രജ്ഞൻ ഹരിദത്തനാണ് അസാധാരണമായ ചെയ്തികളിലൂടെ അഥവാ സ്വന്തം നിലയ്ക്കുള്ള പരീക്ഷണങ്ങളിലൂടെ ജനമനസ്സിൽ കിറുക്കനും ദിവ്യനുമായി സ്ഥാനം പിടിച്ചത് എന്നാണ് ചരിത്രത്തിന്റെ അടിവേരുകൾഎഴുതിയ കേസരിബാലകൃഷ്ണപിള്ളയുടെ നിഗമനം. പകലന്തിയോളം രായിരനെല്ലൂർ കുന്നിൽ കല്ലുരുട്ടിക്കയറ്റി വിയർക്കുന്ന ഭ്രാന്തൻ, നാടകത്തിൽ ഏതാണ്ടു തുല്യമായ നില കൈവരിച്ചിട്ടുണ്ട്. ബൌദ്ധികമെന്നതിലുപരി വൈകാരികമാണ് ഭ്രാന്തന്റെ പരീക്ഷണങ്ങളുടെ അടിത്തട്ട്. മുകളിലേയ്ക്ക് പിണ്ഡം ഉരുട്ടിക്കയറ്റുന്ന ആൾ കാലത്തിലൂടെ പിന്നിലേയ്ക്ക് സഞ്ചരിക്കുകയാണ്. ഭൂമിയിൽ കാലുറച്ചു നിൽക്കുന്നവന്റെ കാലമല്ല, ശൂന്യാകാശത്തിൽ നീന്തുന്നവന്റെ കാലം എന്ന് നാടകകൃത്ത് വ്യക്തമാക്കുന്നു. പിന്നിലേയ്ക്കുള്ള സഞ്ചാരം, ‘വാകീറിയ ദൈവം ഇരകൽ‌പ്പിക്കുംഎന്നും പറഞ്ഞ് പിതാവായ വരരുചി നിഷേധിച്ച മുലപ്പാൽ തേടിയുള്ളതാണെന്ന് എന്നാണ് ഭ്രാന്തൻ ഭഗവതിയോട് പറയുന്നത്. നാടകത്തിൽ ഭഗവതി കാലബദ്ധയാണ്. അതുകൊണ്ടാണ് ഭ്രാന്തന്റെ ആയുസ്സ് ഒരു ദിവസം നീട്ടാനോ കുറയ്ക്കാനോ കഴിവില്ലാതെ കുഴങ്ങുന്നത്. സാമ്പ്രദായികത്വത്തിൽ നിന്ന്, ഇരട്ടവരകളുടെ കുടുസ്സു ജീവിതത്തിൽ നിന്ന് രക്ഷപ്പെടേണ്ടതുണ്ടെന്ന ബോധമാണ് ഭ്രാന്തന്റെ ദിവ്യത്വത്തിന്റെ അടിസ്ഥാനം. ഏതു ദിവ്യത്വത്തിനും അത്തരമൊരു ആശയത്തെ അടിസ്ഥാനമാക്കാം. ദൈവത്തേക്കാൾ മനുഷ്യൻ ഉയരുന്നത്, മനുഷ്യന്റെ തന്നെ സമ്പ്രദായങ്ങൾ തളച്ചിട്ട ദൈവികത്വത്തിന്റെ പരിധിയെക്കുറിച്ചുള്ള സൂക്ഷമായ ആലോചനകളിലാണെന്ന് നാടകം പറഞ്ഞു തരുന്നു.
താൻ സന്ന്യസിയല്ലെന്നാണ് ഭ്രാന്തന്റെ വാദം. കർമ്മബന്ധങ്ങൾ തീർന്നാലാണ് സന്ന്യാസവൃത്തിയിലേയ്ക്ക് പ്രവേശനം ലഭിക്കുക. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടതിനാൽ കിട്ടാതെ പോയ മുലപ്പാലാണ് ഭ്രാന്തന്റെ ലക്ഷ്യം. അതിനാൽ അയാൾ കാലത്തിലൂടെ പിന്നിലേയ്ക്ക് നടന്നു ശിശുവാകാൻ ഇച്ഛിക്കുന്നു. ഭ്രാന്തന്റെ ആത്മീയ ജ്ഞാനത്തിന് പരഭാഗശോഭ നൽകിക്കൊണ്ട് മറ്റൊരു കഥാപാത്രം കൂടി നാടകത്തിലുണ്ട്. ചുടലമുത്തു എന്ന ശ്മശാനസൂക്ഷിപ്പുകാരൻ. ശരീരത്തെയും ആത്മാവിനെയും സംബന്ധിച്ച ചോദ്യത്തിലൂടെ ശങ്കരാചാര്യരുടെ ബോധത്തെയുണർത്തിയ ചണ്ഡാലന്റെ അപരരൂപമാണ് പറയൻ ചുടലമുത്തുവിന്. പണിയിടങ്ങളിലാണ് വേദവും വേദാന്തവും മുളച്ചതും വളർന്നതും എന്ന കീഴാളതത്ത്വശാസ്ത്രത്തെ നാടകം ചർച്ച ചെയ്യുന്നുണ്ട്. ചെയ്തത് കീഴാളർ. ഇടയ്ക്കെപ്പോഴോ അവ പഠിപ്പിക്കാൻ വന്ന ഇടനിലക്കാർ തിരുമേനിമാരായി. നാടകാന്ത്യത്തിൽ ചുടലമുത്തു ഭഗവതിയുമായി ലയിച്ച് അർദ്ധനാരീശ്വരസങ്കൽ‌പ്പത്തിന് പുതിയ രംഗഭാഷ്യം രചിക്കുകയും ചെയ്യുന്നുണ്ട്. കർമ്മ-സംസ്കാരകാണ്ഡങ്ങളുടെ ഒത്തിരിപ്പിന് മാതൃപിതൃഭാവമുണ്ടെന്ന് മനസ്സിലാക്കണം. സർവസംഗപരിത്യാഗമോ നിഷ്കർമ്മണ്യതയോ അങ്ങനെ മഹത്വവത്കരിക്കപ്പെടേണ്ട സംഗതിയല്ലെന്നതാണ് സൂചന. അതേസമയം പ്രയോജനപരതയെ മുൻ‌നിർത്തിയുള്ള സ്വാർത്ഥലോലുപമായ ജീവിതവും ശരിയായൊരു വഴിയല്ല. ജാതിയുടെ അർത്ഥരാഹിത്യത്തെ ചുടലമുത്തുവിലൂടെ നാടകം പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഭഗവതിയ്ക്കൊപ്പം അദ്ദേഹം ദൈവികപദവിയിലേയ്ക്ക് ഉയരുന്നു. ഭ്രാന്തൻ പർവതത്തിലെ രംഗനിർദ്ദേശങ്ങൾ - മലയും കല്ലുരുട്ടലും, മന്തും, ചുടല നൃത്തവും, പ്രകൃതി പുരുഷ സാത്മീകരണവും ശരീരനാടകത്തിന്റെ (ബോഡി തിയേറ്റർ) സങ്കേതങ്ങളോട് കൂടുതൽ ഉള്ളിണക്കം ഉള്ളവയാണ്. വഴിയ്ക്ക് ഒരു പരീക്ഷണത്തിനുള്ള സാധ്യത കൂടി ഭ്രാന്തൻ പർവതംതുറന്നു വയ്ക്കുന്നുണ്ട്.
വെള്ളെഴുത്ത്
http://vellezhuthth.blogspot.com
---------------------------------------------------------------
അമ്മ മഹാറാണി
(നാടകങ്ങൾ)
ആർ എസ് കുറുപ്പ്
ഉണ്മ പബ്ലിക്കേഷൻസ്
വില : 45 രൂപ